fromstads

കവിതകളും പദ്യങ്ങളും (Dr.M.S.Poetries&Verses) എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിതകളും പദ്യങ്ങളും (Dr.M.S.Poetries&Verses) എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ഓഗസ്റ്റ് 28, ഞായറാഴ്‌ച

He Mathaa Bharathambe Ithaa...(Lyrics)-Dr.M.S.Sreekumar

ഹേ മാതാ ഭാരതാംബേ ഇതാ ....
(ഭാവ ഗീതം-രചന -ഡോ .എം.എസ് .ശ്രീകുമാർ ) Rhythm-6/8












ഹേ മാതാ...ഭാരതാംബേ ഇതാ ....,
നിനക്കായ്  തുടിക്കും ഹൃദയങ്ങൾ...
പോരാട്ടം നേരിൻ ഉറവാകാൻ ,
അരുളേണെ  വരമെന്നും.......                                (ഹേ മാതാ.....)

മൂല്യങ്ങൾ കൈവിടാതെന്നെന്നും,.....
മുന്നേറാൻ കാത്തുകൊള്ളേണം നീ ....
ആകാശം നിറയും കരിമേഘം -പുതു -
മാരിയായ് കുളിരായ് പൊഴിയട്ടേ ....                (ഹേ മാതാ.....)


എൻ രാജ്യം എൻ ജീവൽ സ്പന്ദം ,.....
അതെന്നാളും ,എൻ ജീവന മന്ത്രം....
പൊൻ  നാളം തെളിയും പുതു ലോകം,.....
അതിലെൻ ഇൻഡ്യ ഉയരും തെളി നാളം ....   (ഹേ മാതാ.....)




©sreethaalam. N.parur,S.India-mssreekumarji@gmail.com  (17-4-`16-9.30pm)

2015 ഡിസംബർ 21, തിങ്കളാഴ്‌ച

ശിവോഹം(Shivoham)-Dr.M.S.Sreekumar

ശിവോഹം......! 
ഡോ .എം എസ്.ശ്രീകുമാർ 










ശ്മശാനം കപാലം പ്രിയം നിശായാമം,
ലലാടെ ചിതാ ഭസ്മ ത്രൈ  പുണ്‍ഡ്രകം മേ ,
ഘോരം ,ത്രിശൂലം ,പ്രപഞ്ചാർത്ഥ നൃത്തം,( Cosmic Dance)
ഏവം നിരൂപിപ്പഹം  ഹാ ശിവോഹം ....!!

അർദ്ധ ചന്ദ്ര പ്രകാശം ദൃശ്യ മുൾക്കണ്ണി-
ലഞ്ചിന്ദ്രിയങ്ങൾ അടയ്ക്കുന്ന നേരം ,
തൂവുന്നു ദേവി ഗംഗേ നിന്റെ ദുഗ്ദ്ധം,
ഏവം നിരൂപിപ്പഹം  ഹാ ശിവോഹം ....!!

രാത്രീഞ്ചര മൃഗ ജാല മാമോദം ,
രാത്രി പക്ഷീ  ഗാന മാഹാ സമൃദ്ധം ,
പൊട്ടും ചിതക്കനൽ നാളം സുശോഭം,
ഏവം നിരൂപിപ്പഹം  ഹാ ശിവോഹം ....!!

പൊങ്ങും ഹിമം തന്നിൽ മൂന്നിന്റെ കണ്ണിൽ ,
മിന്നിത്തിളങ്ങുന്ന രത്ന കൊട്ടാരം ,
പാദ മുഖ്യാംഗുലി മദ്ധ്യ കേന്ദ്ര സ്ഥിതം,
ഏവം നിരൂപിപ്പഹം  ഹാ ശിവോഹം ....!!

ശക്തി തൻ നൃത്തം ,കടും തുടിത്താളം,
കത്തുന്ന കണ്ണിന്റെ മിന്നൽ  പ്രഘോഷം ,
യുഗ്മ സംഗീതം പുനർ ലയം തത്വം,
ഏവം നിരൂപിപ്പഹം  ഹാ ശിവോഹം ....!!

മംഗള രൂപൻ  ശ്മശാനാന്തർ വാസി ,
എട്ടെട്ടു തലമൊട്ടു കുറയാതധീശൻ,( 64 Dimensions)
രാഗ പാരമ്യൻ ,നിശ്ശബ്ദ സ്വരൂപൻ (The most highest peak of sound turns to silence)
ഏവം നിരൂപിപ്പഹം  ഹാ ശിവോഹം ....!!

ഓംകാര ശാന്തൻ ,സഗുണ സ്വരൂപൻ ,
നിർഗ്ഗുണ ബ്രഹ്മ-പരബ്രഹ്മ തത്വൻ ,
മാരുത രൂപ പ്രചണ്‍ഡൻ പരം ശാന്ത,
മേവം നിരൂപിപ്പഹം  ഹാ ശിവോഹം ....!!
You are most Welcome to




  © All rights owned&reserved by Sreethaalam home studio,N.Parur,S.India.(21-12-`15,1.40 am to 3am)




2013 ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

Shaivam-Malayalam poetry-Dr..M.S.Sreekumar

ശൈവം ....
മലയാള കവിത 
രചന -ഡോ .എം .എസ് .ശ്രീകുമാർ 
















നിഗൂ നീലോൽപ്പല ഭംഗിയോർമ്മയിൽ  
രചിച്ചു തോഴീ തവ നേത്ര ദർശനേ ,
മൊഴിഞ്ഞു മൂകം മനതാരിലായ് സ്വയം ,
ഇതല്ലൂ രാഗാർദ്ര സമർപ്പണം പ്രിയേ ...!

നിരഞ്ഞിരുൾ വശ്യ നിശീഥിനീ മുഖം ,
വരച്ചു ദേവീ തവ കൂന്തലോർമ്മയിൽ ,
തനിയ്ക്കു തന്നോടു പറഞ്ഞു തൂലികേ;
ഇതിന്നവൾക്കുള്ള പ്രണയാർദ്ര മന്ത്രണം ...!

വിടർന്ന  വിണ്‍ ലോക സുശോഭ താരയെ -
നനുത്ത വാക്കാൽ കവി തത്വ മാക്കവേ ,
പ്രിയയ്ക്കു മപ്രാപ്യമപൂർവ്വ  ഭാഷയിൽ -
രചിച്ചു കാണുന്നിതു നിന്റെ നീൾ മിഴി ....!

നിറഞ്ഞ രാവും പരി പൂർണ്ണ തിങ്കളും ;
ശ്യാമാംഗ ദേഹം;മുഖ പത്മ മായതും ,
സ്മൃതിയ്ക്കതെന്നും നിറയും തുടിപ്പു പോൽ 
വരയ്ക്കുവാൻ വേണ്ടി മനസ്സിലോർത്തതോ ..?! 

തെളിഞ്ഞ കല്ലോലിനി കാവ്യ ഭംഗിയായ്‌ 
നാദ പ്രയോക്തം പുതു നൃത്തമായതും ,
മനസ്സിനുൾക്കോണിലെ മണ്ഡപത്തിലായ് 
തവ നൂപുരത്തിൻ  ധ്വനിയെന്നു മോർക്കയാൽ ...!

കുയിൽ സ്വനങ്ങൾ കുളിർ നാദമാർന്നു പി -
ന്നകന്നു പോകും ശ്രുതി; കാവ്യമായതും ,
ഉടഞ്ഞ ഹൃത്തിൻ മണി വർണ്ണ വീണയിൽ 
സ്വരങ്ങൾ കൈവിട്ടു പറന്നു പോകിലോ...?!

ലോകൈക നാഥന്റെ ശിരസ്സിൽ മാത്രമായ് ,
പതിയ്ക്കുവാൻ വേണ്ടി ജനിച്ച ഗംഗയെ ,
തടുത്തു നിർത്തീടുക യേറെ ദുഷ്കരം ,
പ്രപഞ്ച സത്യം *പരിമാണ സത്യമാം                                                (*അളവ്)

ശിവം: പരം ശക്തി പ്രപഞ്ച ബന്ധനം ,
പ്രശോഭ വർണ്ണോജ്ജ്വല ധൂളി മാത്രമ -
ല്ലുറഞ്ഞു കൂടീടിന ശില്പ  രൂപമായ്‌                            
തുടിയ്ക്കു മുദ്ബോധ തലം വരും സഖേ...! 

മനം ;വനസ്സാന്ദ്ര മഗാധ ഗർത്തമായ് ,
അപ്രാപ്യ വൻ കാനന കോട്ട തീർക്കിലും ,
ജ്വലിച്ചു വേണ്ടപ്പോൾ ലയിച്ചു താഴേയ്ക്കു -
വഴിഞ്ഞിറങ്ങും ,കിരണം ,ജലം  ദൃ൦   ...!









©  All Rights owned and reserved by Dr.M.S.Sreekumar-(vetdrskms@gmail.com)..                                                        .            30-7-2013-3 am -4.50 am

മറുപടിയ്ക്ക്  നിർദ്ദേശി ക്കപ്പെട്ട  ഗൂഗിൾ  കോളത്തിൽ  അത് പ്രവേശിയ്ക്ക പ്പെടുന്നില്ലാത്തതിനാൽ ,ഈ രണ്ടു ബഹുമാന്യ സുഹൃത്തുക്കളുടെ ഫേസ്  ബുക്ക്‌ അഡ്രസ്സി ലൂടെ  ഞാൻ നല്കിയതും ,വീണ്ടും ലഭ്യമായതു മായ മറുപടികൾ ഇവിടെ ചേർക്കുന്നു ...ഡോ .ശ്രീകുമാർ 



മറുപടി ......
അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി അനീഷ്‌ ...ഋണവും-ധനവും (Positive&Negative),  പകലും -രാത്രിയും ,ഇരുളും വെളിച്ചവും .......
`ശൈവം...`.-ഏറെപ്പറഞ്ഞിട്ടുള്ള താണെങ്കിലും , അതീന്ദ്രിയ ഉൾക്കാഴ്ച്ചാ സങ്കല്പ്പ സാധ്യതയുടെയും അനുഭവജ്ഞാനികളുടെ വിവരണങ്ങളു ടെയും സത്ത അടിസ്ഥാനമാക്കിനിന്നു ചിന്തിയ്ക്കുമ്പോൾ ...പദാർത്ഥ ത്തിന്റെ നാല് അവസ്ഥകൾക്കും  മുകളിലെ ഊർജജതലത്തിലെ സ്പന്ദന മേഖലയുടെ തലത്തിലും ,അതിനുമുകളിൽ ഒരുപക്ഷെ ഭാവനയുടെ പരിമാണ ഉപായങ്ങൾക്കും പിടികിട്ടാത്ത`സൃഷ്ട്ടിയുടെ (സ്ഥിതി,സംഹാരത്തിന്റെയും)`നിർമ്മാണ,ലയ,നശീകരണത്തിന്റെ `ആശയ തല` സൃഷ്ടിപരതയുടെ  കേന്ദ്രബിന്ദുവിൽ പെരുവിരൽ ഊന്നി ,പ്രപഞ്ചത്തിന്റെ  രാവണപ്രകമ്പനത്തെപ്പോലും അണുവിട കൊണ്ട് നിയന്ത്രണവിധേയമാക്കുന്ന വിശ്വരൂപ ദർശനത്തിന്റെ,ഏറ്റവും സങ്കീർണ്ണവും അതേസമയം ഏറ്റവും ലളിതവുമായ, പ്രപഞ്ചം ഒന്നായി നിറഞ്ഞു നില്ക്കുന്ന അവസ്ഥയുടെ,   തലത്തിൽ നിന്നുകൊണ്ടാണ് കവിതയുടെ വ്യാഖ്യാനം മനസ്സിൽ സങ്കൽപ്പിച്ചിട്ടുള്ളത് .അതെ സമയം ഇങ്ങു താഴെ ദ്രവ്യ തലത്തിലും അർത്ഥം കല്പ്പിച്ചിട്ടുണ്ട് ......ഏറെപ്പറ ഞ്ഞാലും എത്ര പറഞ്ഞാലും എങ്ങുമെത്തില്ല എന്നറിഞ്ഞുകൊണ്ടു തന്നെ,അനീഷ്  ....
എങ്കിലും അത് ശിവം (മംഗളകരം) ആണ് ......
ശിവൻ ഒരേ സമയം പ്രപഞ്ചാധീശനും,ശ്മശാന വാസിയുമാണ് എന്നു കൂടി ഓർക്കുക....
മനസ്സിലാകുമ്പോഴും,അതിനു ശ്രമിയ്ക്കുമ്പോഴുമാണ് അഭിപ്രായങ്ങൾ വരിക ...അതിനു പ്രത്യേകം നന്ദി ...Dr.M.S.Sreekumar
















2013 ഓഗസ്റ്റ് 4, ഞായറാഴ്‌ച

Irupatthezham Rravu-Malayalam Poetry-Dr.M.S.Sreekumar.

You are Most Welcome to http://sreethaalam.blogspot.in/ 
http://www.youtube.com/user/drmssreekumar also...............................................

ഇരുപത്തേഴാം  രാവ്  .....

കവിത -(രചന -ഡോ .എം .എസ് .ശ്രീകുമാർ )










`കിഴക്കിൻ വാതിൽ`* -അണുവിടയെങ്കിലും തുറ
ന്നിരുളിൻ ലോകേ മിന്നിത്തെളിയും കിരണത്തെ
യൊരു മാത്രയെങ്കിലുമൊന്നു  തെളിഞ്ഞു കണ്ടീടുവാൻ 
ജപിച്ചു വ്രതം നോറ്റു രാപ്പകൽ കഴിയവേ...             ( *അവലംബം -വിശുദ്ധ  ബൈബിൾ )


ഇരുളിൽ ത്തണുപ്പിൻറെയിരുമ്പാണികൾ  കുത്തി
മുറിവേൽപ്പിച്ചു വ്യഥ യുപ്പുനീർ തേച്ചു നീറും 
ജന്മത്തിൻ കൊടും ദുഃഖയലയാഴി തൻ ജലം 
നെടുതാം നീറ്റ ലായിട്ടാഞ്ഞടിച്ചുയരവേ  .....


സഞ്ചിതം ശാപഗ്രസ്ത കർമ്മ സഞ്ചയ ഭാണ്ഡം 
ചിന്തിക്കിലാപേക്ഷിക സമസ്യയെന്നാകിലും 
നിറഞ്ഞ ബ്രഹ്മാണ്‍ഡത്തിലുറയും സത്യം തേടാൻ 
ജീവയാത്രതൻ യാനം ദുർബ്ബലമെന്നാകിലും ,


പരതും കണ്ണാൽപ്പിന്നെയിന്ദ്രിയ മഞ്ചും ചേർത്തു 
കൊടുംകാറ്റിരുളിൽത്തൻ `ആറിനെ `ത്തിരയിലും ,
മരുവിൽ നട്ടുച്ചയ്ക്കു തെന്നിമാറിപ്പോകുന്ന -
`പ്രകൃതി` -മരീചിക മാത്രമായ് പ്പൊലിയവെ ...


# ദമനം ,ദാനം ,ദയ ,പ്രണവം ഉപനിഷദ് സ്വര -              ( അവലംബം -ഉപനിഷത്ത്  ) 
മോം കാരം ബ്രഹ്മമനന്ത സംഗീതത്തിൻ 
ശരിയായ് ലയിയ്ക്കുന്ന ശ്രുതിയായ്‌ വാതിൽ -
ത്താക്കോൽ മനനസ്പന്ദത്താലെയകലെയറിയവേ ...


എളിയ ദാനത്തിങ്കൽ ,ശ്രേഷ്o മാം നിശയിങ്കൽ ,
ഹൃദയം ലയിയ്ക്കുന്ന മധുരം  സ്നേഹത്തിങ്കൽ ...
മണിനാദങ്ങൾ വീണാ വൃന്ദവാദ്യങ്ങൾ കേൾപ്പൂ ,
പൊഴിയും തെളിനിലാപ്പാൽ പോലെ വെട്ടം കാണ്മൂ ,


സുഗന്ധ പൂരിതം ശിരസ്സുയരേ പറക്കുന്ന 
നിറഞ്ഞ ധൂമ ശുഭ്ര മേഘ പാളികൾ വന്നു 
പരന്നൂ മന്ദാനിലൻ തഴുകീ**`യിരുപത്തേഴിൻ-      ( ** അവലംബം -പരിശുദ്ധ  ഖുറാൻ  ) 
രാവിതു `മലക്കുകൾ ` ഒഴുകീടുന്നൂ മുന്നിൽ .....!!



@ All rights owned&reserved by Dr.M.S.Sreekumar                                                                                                        4-8-2013-11pm

 


2012 സെപ്റ്റംബർ 13, വ്യാഴാഴ്‌ച

NATANAM-Malayalam Poetry-Dr.M.S.Sreekumar

You are also most welcome to the Home site SREETHAALAM and to get that Please click on this LINK http://sreethaalam.blogspot.in/
നടനം...
മലയാള കവിത -ഡോ .എം.എസ്.ശ്രീകുമാര്‍ 

മരണം വിതയ്ക്കുന്ന കാളീ ,നിന്റെ 
ചുടലനൃത്തം തുടര്‍ന്നാലും .....!
അരുമ ക്കിടാത്തന്റെ മുന്നില്‍ ,നിന്റെ 
ചെങ്കനല്‍ പ്രഭ തൂകിയാലും ....!

അവകാശ ബോധം അതൊന്നെ മൂഡ്ഢ 
മനസ്സിന്റെ യുള്ളില്‍ തെളിഞ്ഞും 
കര്‍ത്തവ്യബോധം മറക്കും -
കാട്ടു കുതിരയെ കെട്ടിയിട്ടാലും ....!

ഉയരും ഉടുക്കിന്റെ താളം ചേര്‍ത്തു 
ചുവടുകള്‍ വച്ചാടിയാലും ....!
അഗ്നിസ്ഫുലിംഗങ്ങള്‍ കൊണ്ടെ നിന്റെ 
കണ്‍ കനല്‍ തീ കൂട്ടിയാലും ....!

ഓര്‍ക്കാത്ത നേരത്തു കാകന്‍ ഭോജ്യം 
റാഞ്ചിയെടുക്കുന്ന പോലെ ....
മത്തഗജ മസ്തകത്തില്‍ വന്യ 
സിംഹ മമരുന്ന പോലെ .....

മരണം വിതയ്ക്കുന്ന കാളീ ,നിന്റെ 
ചുടല നൃത്തം തുടര്‍ന്നാലും .....
അരുമ ക്കിടാത്തന്റെ മുന്നില്‍ ,നിന്റെ 
നടനം തുടര്‍ന്നു വന്നാലും ....!

അരമണി നാദം കിലുക്കി ,പ്രണ -
-വാകാരമന്ത്രം മന്ത്രം ഉയര്‍ത്തീ .....
തുടരും ചിലമ്പിന്റെ   ത്ധില്‍   ത്ധില്‍ സ്വനം 
നെടുതായ കാറ്റില്‍ പരത്തീ 

കരിയും ശവത്തിന്റെ ഗന്ധം ,പാല -
കുസുമ ഗന്ധത്തില്‍ കലര്‍ത്തീ ...
ഉയരും പുകയ്ക്കൊത്തീ യിരുളില്‍ -
കരി ച്ചുരുള്‍ മുടിയൊന്നായ് പറത്തീ ......

കടുംതുടിയൊച്ചയും ചേര്‍ത്തേ ...
കന്മദം പോല്‍ തുടിപ്പാര്‍ന്നേ.....
തുടരുക നൃത്തമെന്‍ കാളീ കടും -
ഇരുളില്‍ തുടിയ്ക്കുന്ന കാളീ .....

വിജനമീ തീര പ്രദേശം ;രാത്രീഞ്ച ര 
ജീവ ജാലങ്ങള്‍ ഏറ്റം ...!
ഉരുകിത്തിളയ്ക്കും ഹൃദയം നിന്റെ 
നടനത്തെ കണ്ടു ണരട്ടെ.....!

രാത്രിവാനിന്റെ ചെരുവില്‍ 
കത്തിയമരുന്ന ധൂമ കേതുക്കള്‍ , 
ച്ഹി ഹ്ന ഗ്രഹ സഞ്ചയങ്ങള്‍ -മനോ 
ദൃഷ്ടിയ്ക്കു തന്നധീനങ്ങള്‍ ......!

പ്രാണ രേണുക്കള്‍ നിറങ്ങള്‍ ,
ശബ്ദ നിയമം മറക്കും സ്വരങ്ങള്‍ ...!
അവയെല്ലാമൊന്നു ചേരട്ടെ 
നിന്റെ ചടുല നൃത്തം കണ്ടിടട്ടെ ....!

അണ്ഡ കടാഹം അനന്തം ,പര-
ബ്രഹ്മ രൂപം കണ്ടിടട്ടെ ...നിന്‍ -
പൊന്നിന്റെ വാള്‍ത്തല മിന്നി ,ഇടി -
മിന്നല്‍ പരക്കട്ടെ യെങ്ങും ........!

അത്യന്ത ഗര്‍ജ്ജനം പൊങ്ങീ അതില്‍ 
അഷ്ട ദിക്കൊന്നായ് നടുങ്ങീ ....
ആശ്രിത പ്രേമ പ്രഭാവം ചെയ്തി -
ട്ടാ നടനം തുടരട്ടെ .............!

ഘോരമാം മാരിയൊഴുകി   മനോ 
കന്മഷം പെയ്തു തീരട്ടെ ....!
നിറയും പ്രളയ ജലമായ് 
മൃതി ,ജനിയായ് പുനര്ജ്ജനിയ്ക്കട്ടെ .....!













                                                                                                                               27-8-`12-7.30 pm

©All rights owned and reserved byDr.M.S.Sreekumar(vetdrskms@gmail.com)













2012 ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

Ona pandhaavu -Malayalam poetry-Dr.M.S.Sreekumar


YOU ARE ALSO MOST WELCOME TO http://sreethaalam.blogspot.in/2011/03/blog-post.html 
ഓണ പന്ഥാവ്  ....
കവിത 
രചന,ഈണം ,ആലാപനം - ഡോ.എം .എസ് .ശ്രീകുമാര്‍ .

ഏകാന്ത പഥികന്റെ യാത്രയില്‍ പ്പൂമണം 
തൂകുന്നു വാടിയ പൂക്കള്‍ ...
ചേലെഴും വീഥിയില്‍  പരവതാനിയ്ക്കതാ
കരിയില മെത്ത ജാലങ്ങള്‍ ...

വന്ദനം ചെയ്യുന്നു കരിയുന്ന പുല്‍ക്കൊടി 
ത്തു മ്പിന്റെ കുനിയും ശിരസ്സും ,
ഇന്ദ്രജാലങ്ങള്‍ നടത്തുന്നു ചെംവാക -
പ്പൂമരത്തിന്റെ ദലങ്ങള്‍ ....

ആശംസാ സന്ദേശ മാത്മാവിലായ്  പൊഴി -
യ്ക്കുന്ന ചീവീടിന്റെ നാദം ... 
ഊഷരമാം ലലാടത്തിന്റെ നിറുകയില്‍ 
തൊടുകുറി ചാര്‍ത്തുവാന്‍ കാലം .....!

മദ്ധ്യാഹ്ന സൂര്യന്റെ മംഗളാശംസയായ് 
ഉഷ്ണ തീജ്വാല പ്രവാഹം ....
`മാരുത നിസ്സംഗ ഭാവം` മറന്നു കാറ്റിന്റെ 
 പ്ര ച ണ്ഡ പ്രതാപം ....

പൊഴിയുന്ന ശല്ക്കത്തെ വഴിയിലുപേക്ഷിച്ചു 
ഇഴയുന്ന നാഗത്തിന്‍ ഹാസം ...
പാദപത്തിന്‍ ഉണങ്ങീടിന ചില്ലയില്‍ 
വായസത്തിന്‍ വക്രനോട്ടം ....!

വറ്റി വരണ്ട വാപീ മൃത ച്ഛായ യില്‍
ചത്ത മത്സ്യത്തിന്റെ കണ്‍കള്‍      
കഴുകന്റെ ചുണ്ടുകള്‍ കൊത്തി വലിയ്ക്കുന്ന 
മൃത ശരീരത്തിന്റെ ദൈന്യം .....!

ദിശകള്‍ തിരയുന്നു ,ചുടലയില്‍ കരിയുന്ന -
ശവഗന്ധ മാണോ ഇതെങ്ങും ?!.....
പുനര്‍ജ്ജനീ പുഷ്പ്പം കിളിര്‍ക്കുന്ന മണ്ണിലേ -
യ്ക്കൊഴുകുന്ന യാത്രയി താണോ ?!!....

പുനര്‍ജ്ജനീ പുഷ്പ്പം കിളിര്‍ക്കുന്ന മണ്ണിലേ -
യ്ക്കൊഴുകുന്ന യാത്രയി താണോ ?!!....

                                                                                                                28-8-12-4.05 am 

 You can also watch the video of this in drmssreekumar channel in You tube by clicking this link ....

വളരെ വൈകിയാണ് അറിഞ്ഞത് ..... എനിക്ക്  ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരാളായ, ചികില്‍സക നെങ്കിലും ഒരു സുഹൃത്ത് എന്നു തന്നെ പറയാം ;ഡോ .ശ്രീ .രഘു .എന്‍ .മേനോന്‍ (ചൈതന്യ  അര്‍ബന്‍ ഹോസ്പിറ്റല്‍ ,നോര്‍ത്ത് പറവൂര്‍ ,എറണാകുളം ജില്ല -മെഡിസിന്‍ വിഭാഗം) ഇക്കഴിഞ്ഞ ഉത്രാട ദിവസം അന്തരിച്ചു  എന്ന വാര്‍ത്ത...
ഈ കവിത പ്രസിദ്ധീകരിയ്ക്കുന്ന സമയം അദ്ദേഹം ഒരു പക്ഷേ    മരണത്തിന്റെ ഗഹ്വരത്തിലേയ്ക്ക്പതിയേ മറയുവാന്‍തുടങ്ങുകയായിരുന്നിരിയ്ക്കണം....
അദ്ദേഹത്തിന്  എന്റെ ദുഃഖം നിറഞ്ഞ ആദരാഞ്ജലികള്‍ ........................ 
                                                                                   ഡോ .എം .എസ് .ശ്രീകുമാര്‍               (4-8-`12 )




                                                                                                                   

2012 മേയ് 29, ചൊവ്വാഴ്ച

അതീത ബോധ സ്പര്‍ശം -Noosphere touch-Malayalam poetry-Dr.M.S.Sreekumar

You are also most welcome to the Home site SREETHAALAM and to get that Please click on this LINK http://sreethaalam.blogspot.in/

അതീത ബോധ സ്പര്‍ശം -
കവിത -ഡോ.എം. എസ് .ശ്രീകുമാര്‍ 









മദ്ധ്യാഹ്ന സ്വപ്നത്തില്‍ മന്ദാനിലന്‍ പോലെ 
നീലിമയിന്നും വന്നിരുന്നു................
വിഷാദ നയനങ്ങള്‍ ക്കെന്നു മിണയായ 
മാസ്മര സ്മേര സുഗന്ധ തൈലം പൂശി- 
മദ്ധ്യാഹ്ന സ്വപ്നത്തില്‍ മന്ദാനിലന്‍ പോലെ 
നീലിമയിന്നും വന്നിരുന്നു................

ഇളം നീല വെള്ളയിട ചേര്‍ന്ന പൂക്കള്‍ തന്‍
ചിത്രങ്ങളാം സ്വപ്ന രാജിയാല്‍ തീര്‍ത്തൊരു 
സൌമ്യമാമംബരം ചൂടി പ്രഭ പോലെ 
അരികത്തവള്‍ വന്നു നിന്നിരുന്നൂ .....
അരികത്തവള്‍ വന്നു നിന്നിരുന്നു ....

പ്രഥമമാ പ്രഭയെ ഞാന്‍ കണ്ടില്ല കണ്ടതു
സഹിത സതീര്‍ത്‌ഥ്‌യയെ മാത്രം......
പിന്നെയെന്‍ ചാരത്തവള്‍ വന്നിരുന്നെന്നെ 
നിര്‍ന്നിമേഷം നോക്കി നിന്നൂ..........

നീണ്ടിട തൂര്‍ന്ന മുടിയിളം കാറ്റിലായ്
ഇളകി നൃത്തം ചെയ്തിരുന്നു ..........
സ്നിഗ്ദ്ധ മധുരമാ പുഞ്ചിരിയെന്‍ 
ഹൃദയത്തില്‍ ശ്രുതി ചേര്‍ത്തിരുന്നു ....

പിന്നെയെന്‍ നെഞ്ചിനരികില്‍ ശിരസ്സുവ -
ച്ചെന്‍ കണ്ണില്‍ നോക്കിയിരുന്നു .....
കൂന്തലിന്‍ പ്രഭയെന്‍റെ കയ്യും കടന്നൊരാ
ക്ഷിതിയെയും സ്പര്‍ശിച്ചിരുന്നു .......

നല്കാനായ് കാത്ത പ്രപഞ്ച രഹസ്യത്തിന്‍ 
താക്കോലെടുക്കുവാനായ് തുനിയേ
സാകൂത മതിലൊന്നു നോക്കിമാത്രം 
മറ്റേതോ വിഷയത്തിലാമഗ്നയായ്‌.....

ആര്‍ദ്രത ഹൃദയത്തിനേകും ചിരിയുമായ് 
വീണ്ടുമവളെന്തിനായ് വന്നതോ ?!............
ഹൃദയ മുറപ്പിച്ചോരവകാശ ബോധത്തിന്‍ 
സ്മരണയുണര്‍ത്തിടാനായിടുമോ ?!........

അപരാധ മില്ലതില്‍ പതിരില്ല കൊയ്തതില്‍
അനുഭവവേദ്യമല്ലേയതെന്നും !.....................
ആ കാവ്യ ഭംഗിയെ മാത്രമല്ലേയെന്നും.
`നീ`യെന്നു ഞാനുര ചെയ്തതുള്ളൂ !............   


TO WATCH THE VIDEO VERSION OF THIS POETRY CLICK  THE  LINK BELOW........
ഈ കവിതയുടെ വീഡിയോ രൂപാന്തരം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക ......
http://www.youtube.com/watch?v=JEnAnpYi_F0

                                                                                                                               

                                                                                                                                          17-4-`12- 3-30pm





© All rights owned by Dr.M.S.Sreekumar.(vetdrskms@gmail.com)



2012 മേയ് 25, വെള്ളിയാഴ്‌ച

P-8. SMARANIKA-Dr.M.S.Sreekumar-Malayalam Poetry.

You are also most welcome to the Home site SREETHAALAM and for that please click on this link   http://sreethaalam.blogspot.in/

സ്മരണിക .....
മലയാള കവിത -ഡോ .എം .എസ്സ് .ശ്രീകുമാര്‍.




ഒരു കണ്ണീര്‍ക്കണം നിന്‍റെ 
മിഴിയില്‍ നിന്നുതിരീടില്‍
ക്ഷോണിയില്‍   സ്പര്‍ശം തീര്‍ക്കാ-
തെന്‍ കൈ വെള്ളയിലെടുത്ത തത്യ -
ഗാധമാ മബ്ധി സാന്ദ്ര  ബ്രഹ്മത്തില്‍ 
മുങ്ങിച്ചിപ്പി യൊന്നെടുത്തതില്‍ 
നിറച്ചു മുത്തായ്‌ മാറ്റാനെന്‍ മനം 
പ്രതിബദ്ധ,മറിഞ്ഞീടുക  ഖീ    ..........
................................................................
*                    *               *                 *
ചൊരികയതിനാലേ  `സ്മിത  ഗീതിക  `-
യതുലക മറിയും നിലാപ്പാലായ് 
ഞാന്‍ മാറ്റാം ,നൂനം !.............



                                                                                                                                                                                                              26-5-`12 1-30 pm

2012 ഏപ്രിൽ 9, തിങ്കളാഴ്‌ച

Mulamkaatukal...Malayam poetry- written by Dr.M.S.Sreekumar.(P-6)

മുളങ്കാടുകള്‍ ...(കവിത ) രചന -ഡോ.എം .എസ് .ശ്രീകുമാര്‍ .....

You are also most welcome to the general site SREETHAALAM and for that please click on this link   http://sreethaalam.blogspot.in/ 


നന്ദി.....
തു പ്രതികൂല കാലാവസ്ഥയിലും ആര്‍ത്തു പിടിയ്ക്കുന്ന മുളങ്കാടിന്‍റെ- (അതുകൊണ്ടാണല്ലോ `ചൈനീസ് ഫെംഗ് ഷൂയ്-ചൈനീസ് വാസ്തു ശാസ്ത്രം-അനുസരിച്ച് മുള ഐശ്വര്യ ത്തിന്‍റെപ്രതീകമായി കരുതുന്നത്...!) -പ്രകൃതിയുടെ ഗന്ധമുള്ള ഈ കവിതയ്ക്ക് പ്രചോദനമേകിയഡോ.ഫ്രാന്‍സിസ് സേവ്യറിന്    നന്ദി ....... 
        
അദ്ദേഹം തുമ്പൂര്‍ മുഴിയില്‍ നട്ട ഏകദേശം അഞ്ഞൂറോളം മുളങ്കാടുകള്‍ ഇന്ന്  മണ്ണൊലിപ്പ് തടയുകയും , ആയിരക്കണക്കിന് ചെറിയ ജീവജാലങ്ങള്‍ക്കും പക്ഷികള്‍ക്കും അഭയം നല്‍കുക വഴി ഒരുപക്ഷെ ചെറുതായി തോന്നാമെങ്കിലും,പ്രകൃതി-ജൈവ വൈവിധ്യ  സംരക്ഷണത്തിന് ഒരു മാതൃകകയായിരിയ്ക്കുകയാ ണ്. അധികം ആരും ശ്രദ്ധിക്കപ്പെടാതെ പോയ ഈ സദ്‌   പ്രവൃത്തി വായിച്ചറിഞ്ഞ അനുഭവത്തില്‍ നിന്നും രചിച്ചതാണീ കവിത. ഇനി.....


പണ്ട് എവിടെയോ വായിച്ച ഒരു സംസ്കൃത  ശ്ലോകം 
ഓര്‍ത്തെടുക്കാന്‍ ശ്രമിയ്ക്കട്ടെ........
`ദശ കൂപ സമാ വാപീ ,
ദശ വാപീ  സമാ സരാ:
ദശ സരാ സമാ സരിത് ,
ദശ സരിത് `മഹാസരിത്` 
ദശ `മഹാസരിത്` അബ്ധി,
ദശ അബ്ധി മഹോദധി,
മഹോദധി സമാ പുത്രാ ,
ദശ പുത്രാ സമാ തരു:  ....!`
ശ്ലോകത്തിന്‍റെവരികള്‍ വ്യതസ്ത മായേക്കാമെങ്കിലും അര്‍ഥം ഏതാണ്ട് ഇങ്ങനെ തന്നെയാണ് ....
പത്തു കിണറിനു തുല്യ മാണ്‌ ഒരു കുളം.പത്തു കുളത്തിനു തുല്യ മാണ്‌ ഒരു തടാകം .പത്തു തടാകത്തിനു തുല്യം ഒരു നദി .പത്തു നദിയ്ക്കു തുല്യം ഒരു മഹാ നദി .പത്തു മഹാ നദിയ്ക്കു തുല്യം ഒരു സമുദ്രം .പത്തു സമുദ്രത്തിനു തുല്യം ഒരു മഹാ സമുദ്രം . പത്തു മഹാ സമുദ്രത്തിനു തുല്യം ഒരു പുത്രന്‍ .പത്തു പുത്രന്മാര്‍ക്കു തുല്യമത്രേ ഒരു വൃക്ഷം .....!!!
 ശ്ലോകത്തിന്‍റെവരികളില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍  ജ്ഞാനികള്‍ തിരുത്തിത്തരുവാന്‍ അപേക്ഷ .
മുളങ്കാട്ടില്‍ ഇപ്പോള്‍ വിരിഞ്ഞിറങ്ങിയ ഒരു കിളിക്കുഞ്ഞു മുതലുള്ളവര്‍ തങ്ങളുടെ അസ്തിത്വ ത്തിന്‍റെവേരന്വേഷിച്ചപ്പോള്‍....ഭൂമീ ദേവി അതിനു മറുപടി പറയുമ്പോള്‍....വായിയ്ക്കുക ............


മുളങ്കാടുകള്‍ ...ഡോ.എം .എസ് .ശ്രീകുമാര്‍ 









ചീവീടിന്‍ സ്വനം മൃദുകരമായ് മുളങ്കാടിന്‍
നേര്‍ത്തിളം കാറ്റുമായി ശ്രുതി ചേര്‍ത്തിരിയ്ക്കവേ..
വിരിയും കുഞ്ഞാറ്റ ക്കുരുവി ക്കുഞ്ഞിന്‍ പ്രാണന്‍
പുതു ലോകത്തില്‍ വര്‍ണ്ണ നിറമായ്‌ ത്തുടിയ്ക്കവേ...

ഗേഹത്തിന്നുടമയാം ദൈവത്തെ വാഴ്ത്തി ക്കുഞ്ഞു
കുരുവിയസ്തിത്വതിന്‍ പൊരുള്‍ തെടുവാനുള്ള
പ്രഥമ പാദത്തിന്‍റെ ചുവടു വച്ചു മണ്ണിന്‍
ഹൃദയം തൊട്ടു തന്റെ  സംശയ#മുരയ്ക്കവേ ............(#പറയവേ)

വന്ധ്യ ഗേഹങ്ങള്‍ തീര്‍ത്ത വരളും മണ്ണിന്‍ കഥ ,
മന്ദമായ് `*ധര` തന്‍റെ ചുണ്ടിനാല്‍ മൊഴിയവേ               (*ഭൂമി )
കൂട്ടിളം കിളികളാം അന്തേവാസികള്‍ ,മുള -
ങ്കാടിനെച്ചുറ്റിവന്ന ചേരയും ചിതല്‍ക്കൂട്ട -

-മിനിയും പ്രയാണങ്ങള്‍ കഴിയാതുറുമ്പിന്‍റെ
 പടയും തത്തക്കുഞ്ഞും പുഴുവും പുല്‍ച്ചാടിയും
`*പു ച്ഛ` നൃത്തം ചെയ്തീടും വാലാട്ടിക്കിളി പൂത്താ-       (*വാല്‍ ) 
ങ്കീരിയും നിറവാര്‍ന്നോരടയ്ക്കാക്കുരുവിയും....

ഈ ദൃശം മനോഹരമാവാസ സ്ഥാനംതീര്‍ത്ത
നേരിന്‍റെപൊരുളിനെയറിയാന്‍ തുടിച്ചിടും
വാസനാ നിയോഗത്താല്‍ ചോദിച്ചു തമ്മില്‍ തമ്മില്‍
ആരിതിങ്ങേകി *പീത *ഹരിതാഭാമീ ഗേഹം ?!!  (*മഞ്ഞ നിറം   )
                                                                                   (*പച്ച നിറം     )
ചൊല്ലുന്നു `ധരിത്രി`; തന്‍ ചൈതന്യം തുടിച്ചിടും
ശോണിമയാര്‍ന്ന ചുണ്ടിലൂറും പുഞ്ചിരിയോടെ....
ഒരിക്കല്‍ വരണ്ടു തന്നാത്മാവു വറ്റിപ്പോയ
അധരപുടത്തിന്‍റെ തുടിപ്പിന്‍ കൂടെക്കഥ.... !

തെളിനീരിറ്റു കൂടെയരിച്ചു  തന്‍റെ ഗാത്ര
സുഭഗതനുവിന്‍റെയണുവില്‍പ്പോലും നില്ക്കാ -
-തൊലിച്ചു മദോന്മത്ത സമേത മകലേയ്ക്കു
ഒലിച്ചുപോകെ നിസ്സഹായയായ് നിന്ന കഥ ...!

ശോഷിച്ച ഗാത്രംകൊണ്ടു ജീവചൈതന്യത്തെ
ത്തന്‍റെ മക്കളായ്പ്പോറ്റാന്‍ കഴിയാത്തതാം കറുത്ത
കാലത്തിന്‍റെഘനീഭവിച്ചുറയും ദുഃഖ സ്മൃതി
വന്ധ്യ ദു:ഖത്തെപ്പോലെ മനസ്സു കാര്‍ന്ന കഥ.... !

തപിച്ചു മനം നെഞ്ചിലുരുകും  ചൂടിന്‍ ചുട്ടു -
പഴുത്ത മുള്ളാണികള്‍ അഗ്നി സ്പന്ദങ്ങള്‍ തീര്‍ക്കേ...!
ഉറക്കെക്കേണൂ നൊന്തു വിളിച്ചൂ ,ജഗത് പിതാ-
കരുണാമയാ എന്‍റെ വിളി കേള്‍ക്കുന്നീലേ `താതാ `....?!

ദിനരാത്രങ്ങള്‍ കാലയളവിന്‍ `#പരിമാണ`ങ്ങള്‍ ,   (#അളവുകള്‍ )
ഋതുഭേദങ്ങള്‍ ;ശാന്തി `*നിറയാ` മുഹൂര്‍ത്തങ്ങള്‍ !   (*നിറയാത്ത )
ചൊരിയും മാരി പോലുമെന്നില്‍ നില്‍ക്കാതോടി  -
യൊളിയ്ക്കും മനോ ദുഃഖം കാണാതെ പോകുന്നിതോ ...?!!

അതുകേട്ടതിനാലോ കാലത്തിന്‍ പൊരുളാലോ
ഒരിയ്ക്കല്‍ തളര്‍ന്നുറങ്ങീടവേ കാതില്‍ മന്ദം
മൃദുവാം പാദത്തിന്‍റെ സ്വനങ്ങള്‍ വിരസമായ്
-ത്തളരും കാതില്‍ ; പ്പിന്നെപ്പാദപൂജയായ് ക്കാണേ

അറിഞ്ഞീലന്നെന്‍ മുന്നില്‍ സമര്‍പ്പി ച്ചിളം വിത്തില്‍ ,
`കര`ത്തിലെന്‍ ജാതകം എഴുതി മാറ്റീടും കഥ.......!
നനച്ചു സംരക്ഷിച്ചു നനുത്ത മനസ്സോടെ
വിദഗ് ദ്ധ കരങ്ങളാ മുളം വിത്തുകളെന്നില്‍   ...

ഈശ്വരന്‍ നിയോഗിച്ച കരമായതിന്നു ഞാന്‍
ഈ `ധര` യറിയുന്നു അവനെന്‍ മകന്‍ തന്നെ ....!
ഈശ്വരന്‍ നിയോഗിച്ച കരമായതിന്നു ഞാന്‍
ഈ `ധര` യറിയുന്നു അവനെന്‍ മകന്‍ തന്നെ ....!

പിന്നെയെന്‍ പ്രതീക്ഷയ്ക്കൊരര്‍ത്ഥമതുണ്ടായ്‌ സ്വന്തം -
-കുഞ്ഞിനെ യുദര ത്തില്‍ സൂക്ഷിയ്ക്കും മാതാവു പോല്‍ ...!
പൊടിച്ചു മുളനാമ്പു തളിര്‍ത്തു മുന്നോട്ടവന്‍ കുതിച്ചു
`മാരുതിബാലന്‍` അര്‍ക്ക ബിംബത്തെക്കാണ്‍പോല്‍ ....!

കാലമതൊട്ടും പിന്നെ വേണ്ടിവന്നതില്ലെന്‍ കുഞ്ഞേ -
കാടിരുള്‍പോലെയെന്‍റെനിറമൊന്നാര്‍ത്തീടുവാന്‍ ...!
പിന്നെയന്തേവാസികള്‍ നിങ്ങളോരോന്നായ് വന്നു ചേര്‍ന്നു
ഇന്ന് ഞാന്‍ സംതൃപ്തയാം ശാന്തി ഗേഹമായ് നില്‍പ്പൂ

ഓര്‍ത്തിടൂ ,സൂക്ഷിച്ചിടൂ ജീവന ചക്രം ;ജീവ
-രക്തമായ് പ്രകൃതിതന്‍ ദാനമീ വാസ ഗൃഹം .....
അന്നൊരു കരമൊരു വിത്തെറിഞ്ഞപ്പോള്‍ ലോക -
പ്രകൃതീ പുത്രന്‍ തന്‍റെ കരമായ് ക്കാണുന്നു ഞാന്‍ ...!

ഇനിയും മഹാ സ്നേഹ പുത്രന്മാര്‍ ജനിയ്ക്കട്ടെ ,
ഇനിയുമിടയ്ക്കിടെക്കാടുകള്‍ തളിര്‍ക്കട്ടെ.........!
ശ്രവണം കാഴ്ച പൂര്‍ണ്ണ മിനിയും നശിയ്ക്കാത്ത -
ഹൃദയങ്ങളില്‍ മുളങ്കാടുകള്‍ ഉയരട്ടെ ...............!!!

ഇനിയും മഹാ സ്നേഹ പുത്രന്മാര്‍ ജനിയ്ക്കട്ടെ ,
ഇനിയുമിടയ്ക്കിടെക്കാടുകള്‍ തളിര്‍ക്കട്ടെ.........!
ശ്രവണം കാഴ്ച പൂര്‍ണ്ണ മിനിയും നശിയ്ക്കാത്ത -
ഹൃദയങ്ങളില്‍ മുളങ്കാടുകള്‍ ഉയരട്ടെ ...............!!!



                                                               © Dr.M.S.Sreekumar.vetdrskms@gmail.com                                                   
                                                                                                                                           








10-4-`12-  3.00 am





























2012 മാർച്ച് 30, വെള്ളിയാഴ്‌ച

SMRUTHI -Dr.M.S.Sreekumar-Malayalam Poetry(P-5)

You are also most welcome to the general site SREETHAALAM and for that please click on this link http://sreethaalam.blogspot.in/ 

സ്മൃതി .....

മലയാള കവിത -ഡോ.എം.എസ്.ശ്രീകുമാര്‍    
  


                   






മീനത്തിലെത്തിരുവാതിര നാളിന്റെ 
മാതൃ വാത്സല്യം മനസ്സുണര്‍ത്തും 
സാന്ദ്ര ദു:ഖത്താല്‍ പൊതിഞ്ഞ മധുരിമ 
ഓര്‍മ്മതന്‍ നാവില്‍ നുണഞ്ഞിറങ്ങേ..
                         
വിടരും പ്രഭാതത്തില്‍ പുല്‍ക്കൊടിത്തുമ്പുകള്‍ 
വിരിവാര്‍ന്നു തഴുകി ത്തലോടി നോക്കും-
മൃദു കരം കുളിര്‍മുഖം നോക്കി മൊഴിഞ്ഞിടും
ഓമനക്കുട്ടനിന്നാത്തിരുനാള്‍  !
                        
രാവിലെയമ്മ കുളിപ്പിച്ചോരെണ്ണ തന്‍ 
ഈറനെത്തോര്‍ത്തിയൊതുക്കി വയ്ക്കും 
നനവൂറി നിന്നിടും കുളിര്‍മുടിചൊല്ലിടും 
ഓമനക്കുട്ടനിന്നാത്തിരുനാള്‍  !

മുറ്റത്തെത്തുളസിത്തറയ്ക്കു മുന്നില്‍ച്ചെന്നു 
തീര്‍ത്ഥം തളിച്ചു തിരിഞ്ഞു നോക്കി-
അച്ഛച്ഛന്‍  സാകൂതം മെല്ലെയൊന്നോതിടും  
ഓമനക്കുട്ടനിന്നാത്തിരുനാള്‍  !

തീര്‍ത്ഥ പാത്രത്തിലെ കണ്ണീര്‍ കുളിര്‍ജലം 
ഭസ്മവും ചേര്‍ന്നു ലയിച്ചു നേരാം 
അച്ഛച്ഛന്‍  നെറ്റിയില്‍ ച്ചേര്‍ന്നു പറഞ്ഞിടും
ഓമനക്കുട്ടനിന്നാത്തിരുനാള്‍ !

രാവില്‍ത്തളര്‍ന്നെത്തുമ ച്ഛന്‍ മറക്കാതെ 
യേകിടും സ്നേഹ പ്രതിരൂപമാം 
പുത്തനുടുപ്പിന്റെ പൊന്‍ പൊതിയൊന്നാകെ 
കൊച്ചു കരങ്ങളാല്‍ നീക്കി നോക്കെ- 

നാസിക, കണ്ണുകള്‍ പൂത്തു വിടരവേ 
നാക ലോകത്തെ മറന്നീടവേ 
ആദ്യമറിയുന്ന ഗന്ധം പറഞ്ഞിടും 
ഓമനക്കുട്ടനിന്നാത്തിരുനാള്‍ !

മുറ്റത്തെ മുല്ലച്ചെടിയില്‍ വിടര്‍ന്നിടും 
മൊട്ടുകളും പൂവുമൊന്നു നോക്കും 
വേലിയില്‍ പച്ചിലച്ചാര്‍ത്തിനിടയിലെ 
പിച്ചകപ്പൂവും ചിരിച്ചു നില്‍ക്കും 

`കല്ലുകെട്ടി മാവിന്‍ `ചില്ലയില്‍ച്ചാടിടും 
അണ്ണാറക്കണ്ണനും കൂട്ടുകാരും;
തെക്കേപ്പറമ്പിലെ പ്ലാവിന്‍ പഴുത്തില 
മെത്ത വിരിച്ചതു നോക്കി നില്‍ക്കും ;

പിന്നീടു മെല്ലെത്തഴുകുന്ന കാറ്റിനോ -
ടെന്താണിതാനന്ദമെന്നു കേള്‍ക്കെ
നെറ്റിയിലമ്മതൊട്ട`കുറി `ചൊല്ലിടും 
ഓമനക്കുട്ടനിന്നാത്തിരുനാള്‍ !

വിദ്യാലയാങ്കണത്തില്‍ നിറഞ്ഞീടുന്ന
മാവു ചോദിയ്ക്കു; `മിരിപ്പിടവും `
ഇന്നു കണ്ടീലല്ലോ?!കാറ്റുപറഞ്ഞിടും
ഓമനക്കുട്ടനിന്നാത്തിരുനാള്‍ !

കുഞ്ഞിനു വേണ്ടിയ പുല്‍ത്തടുക്കൊന്നു 
വിരിച്ചു വച്ചിട്ടമ്മ`വന്നിരിയ്ക്കൂ `
എന്നുരയ്ക്കുമ്പോഴവനന്നു ചൊല്ലിടും 
ഇ`ക്കളി` യൊന്നു കഴിഞ്ഞിടട്ടെ !

മാതൃ മനസ്സിന്റെ സ്നേഹ വാത്സല്യങ്ങള്‍ 
കൂട്ടിയിണയ്ക്കിയും ചേര്‍ത്തു വച്ചും
തീര്‍ക്കും വിഭവത്തിന്‍ സ്വാദിന്റെ മേളന
സൂക്ഷ്മ ഗന്ധം നെഞ്ചിലൂറിനില്‍ക്കും ...

തൂശനിലയിട്ടു മുന്നിലിരിയ്ക്കുമ്പോള്‍
ചെറു കറി,വന്‍ കറി ,കൂട്ടുകറി;
കാള നോലന്‍ പുളിശ്ശേരിയും പപ്പടം 
കാബേജു തോരന്‍ പ്രധാനിയാകും !

പിന്നീടു മധുരത്തി`നെന്നെയാര്‍ വെല്ലു`മെ
ന്നു ദ്വേഗ മോതുന്ന പായസവും ,
എല്ലാരുമമ്മതന്‍ കയ്യിലെ സ്നേഹത്താല്‍ 
കുട്ടന്‍ വയറിനെ പാട്ടിലാക്കും !

അപ്പോഴോ കുട്ടനുസംശയമിന്നെന്റെ
എത്രാമത്തെപ്പിറന്നാളാണമ്മേ ?!
അമ്മ പറയുന്നു അയ്യോ ഇന്നേദിനം
എത്രാം പിറന്നാളെന്നോതിക്കൂടാ !

ഊണുകഴിഞ്ഞല്ലോ പാട്ടുപാടീടണം; 
ചേര്‍ന്നു കിടന്നതുകേട്ടീടണം !
`അമ്മ പറഞ്ഞതുകേള്‍ക്കാതെ വെള്ളിനിലാ 
വത്തു പോയൊരു ആട്ടിന്‍ കുട്ടി-

ചെന്നായ വായിലകപ്പെട്ടു പോയൊരു
സദ്‌ കഥ ഗാനമായ് ചോല്ലുന്നമ്മ ...
എന്‍ കുട്ടനങ്ങനെയാകില്ലയെന്നമ്മ 
മെല്ലെപ്പറഞ്ഞു ചിരിച്ചു നില്‍പ്പൂ ...

രാത്രി വിരിയവേ അമ്മതന്‍ ചാരത്തു 
സ്വപനത്തില്‍ കുട്ടന്‍ ചിരിച്ചീടവേ ;
പിന്നെച്ചൊരിയേണ്ട രണ്ടു കണ്ണീര്‍ക്കണം
എന്തിനായ്   അന്നു ചൊരിഞ്ഞതമ്മ ?!!

കാലപ്രവാഹത്തിന്‍ കാലടിയൊച്ചകള്‍ 
പൂക്കള്‍ ചെടികള്‍ ചരാചരങ്ങള്‍ 
എല്ലാം മറഞ്ഞുവോ ഏറെ മറന്നുവോ 
ഓമനക്കുട്ടന്റെ പൂത്തിരുനാള്‍ ......?!

ലോക തിരശ്ശീല ചിത്ര കാവ്യങ്ങളെ 
നഷ്ട്ട സ്വര്‍ഗങ്ങളായ് നീക്കിവച്ചോ ?!
മാനസം വിങ്ങുന്ന വേദന കൊണ്ടൊരു 
പൂംപിറന്നാള്‍ മതിയെന്നുവച്ചോ ?!!

ഇത്തരുണം പണ്ടുവീശിയ മന്ദാനില-
-ശ്രുതി ചേര്‍ന്ന പവിത്ര ഗന്ധം ;
നാസിക രോമകൂപങ്ങള്‍ മനസ്സിന്റെ 
വാതായനങ്ങളും തള്ളി മാറ്റി -

ശ്രോത്ര നേത്രങ്ങളില്‍ തഴുകി മൊഴിയുന്നു  
മനസ്സിന്റെ യാര്‍ദ്രത മാറുമെന്നോ?!
 കഴിയില്ല !പ്രകൃതിയെ ധ്യാനപൂര്‍വ്വംനോക്കൂ 
പഴയ സുഗന്ധമറിയുന്നില്ലേ  ?! 

അത്ഭുത സ്തബ്ധ മതിദ്രുത മാ സുഖ 
സുന്ദരഗന്ധമതേറ്റു നില്‍ക്കേ... 
ലോകമാതാ പ്രകൃതീ ദേവി ചൊല്ലുന്നു  ,
ഓമനക്കുട്ടനിന്നാത്തിരുനാള്‍ !!!



                                                    @All rights owned by vetdrskms@gmail.com                               30-3-`12...5-05am fnsd